വാഹനപ്പെരുപ്പം: 1000 പേര്‍ക്ക് 445 വാഹനങ്ങള്‍, ചൈനക്കും മുന്നില്‍ കേരളം



തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്പെരുപ്പം ചൈനയെക്കാള്‍ കൂടുതലും വികസിത രാജ്യങ്ങള്‍ക്കൊപ്പവുമെന്ന് ആസൂത്രണ ബോര്‍ഡ് തയാറാക്കിയ സാമ്ബത്തികാവലോകനം. 2021 മാര്‍ച്ച്‌ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 1000 പേര്‍ക്ക് 445 വാഹനങ്ങളുണ്ട്. ദേശീയ ശരാശരി 1000 പേര്‍ക്ക് 18 വാഹനമാണ്. ചൈനയില്‍ 1000 പേര്‍ക്ക് 47ഉം അമേരിക്കയില്‍ 507ഉം വാഹനമാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ വരെ 148.47 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് രാജിസ്റ്റര്‍ ചെയ്തത്. രണ്ടു പതിറ്റാണ്ടായി ഒമ്ബതു ശതമാനം വീതമാണ് വാര്‍ഷിക വളര്‍ച്ച. എന്നാല്‍, മുന്‍വര്‍ഷത്തെക്കാള്‍ ഇക്കൊല്ലം 4.7 ശതമാനം കുറഞ്ഞു. 2019-20ല്‍ 8,49,200 ആയിരുന്ന പുതിയ രജിസ്ട്രേഷന്‍ വാഹനങ്ങളുടെ എണ്ണം 2020-21ല്‍ 6,62,979 ആയി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനം എറണാകുളം ജില്ലയിലും തൊട്ടടുത്ത് തിരുവനന്തപുരത്തുമാണ്. വയനാട് ജില്ലയിലാണ് വാഹനം കുറവ്. വാഹന വളര്‍ച്ചയും റോഡുകളുടെ ശേഷി വര്‍ധനയും തമ്മിലെ പൊതുത്തക്കേടുകള്‍ റോഡപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. റോഡപകടങ്ങളില്‍ ഭൂരിഭാഗത്തിലും ഉള്‍പ്പെടുന്നതും ഇവയാണ്. പ്രതിദിനം 96 അപകടങ്ങള്‍. 2018ല്‍ 34,472 അപകടമുണ്ടായി.

സംസ്ഥാനത്തെ മൊത്തം അപകടങ്ങളില്‍ 41 ശതമാനം ഇരുചക്രവാഹനാപകടങ്ങളും 30.30 ശതമാനം കാറപകടങ്ങളുമാണ്. 2020ല്‍ 1521 ബസ് അപകടം ഉണ്ടായതില്‍ 276ഉം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെട്ടതാണ്. 2020ല്‍ വാഹനാപകടം കുറഞ്ഞതായാണ് കണക്കുകള്‍. 2018-19ല്‍ ഒരു ലക്ഷം വാഹനങ്ങള്‍ക്ക് 305 അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2020ല്‍ അത് 188 ആയി കുറഞ്ഞു.
സംസ്ഥാനത്താകെ 4592 അപകട സാധ്യത സ്ഥലങ്ങളുണ്ടെന്ന് കണ്ടെത്തി. ദേശീയപാതയിലാണ് 1286 എണ്ണം. സംസ്ഥാന പാതയില്‍ 1462 എണ്ണവും മറ്റ് റോഡുകളില്‍ 1844 ഉം. അപകടത്തിനും മരണത്തിനും കൂടുതല്‍ സാധ്യതയുള്ളത് 606 സ്ഥലങ്ങളാണ്. ഇതില്‍ 339ഉം ദേശീയപാതയിലാണ്. കോവിഡ് കാലത്ത് മോട്ടോര്‍വാഹന നികുതിയില്‍ ഗണ്യമായ കുറവ് വന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ 30.51 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു.


أحدث أقدم