ഒന്നര വയസുകാരിയെ ഹോട്ടലിലെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം കുട്ടിയുടെ പിതൃത്വത്തെ സംബന്ധിച്ച് ഉണ്ടായ വഴക്ക് ..മുത്തശ്ശിയുടെ കാമുകൻ 27 കാരനനായ ബിനോയിയെ ചോദ്യം ചെയ്യൽ തുടരുന്നു '


കൊച്ചി/ ഒന്നരവയസുകാരിയെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ കാമുകൻ പൊലീസ് കസ്റ്റഡിയിലായി. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) നെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കലൂരിലെ ഹോട്ടൽ മുറിയിൽവെച്ചാണ് കൊടും ക്രൂരത അരങ്ങേറിയിരിക്കുന്നത്. കുട്ടിയുടെ അച്ഛന്‍റെ അമ്മ സിപ്സിയും സുഹൃത്ത് ജോൺ ബിനോയ് ഡിക്രൂസുമാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. കുട്ടി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയ ആണ് കൊല്ലപ്പെട്ടത്.
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ കുട്ടികളെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുക്കുന്നത്. ഛർദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി.
കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.സംഭവം നടക്കുമ്പോൾ കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറയുകയായിരുന്നു. അവരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് പോയില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമാവുന്നത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഹോട്ടൽ മുറിയെടുത്തപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചു വയസുള്ള കുട്ടി ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണയിലാണ്. കുട്ടിയെ ഉടൻ ശിശുക്ഷേമസമിതിക്ക് കൈമാറും. ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ വിവരം കുഞ്ഞിന്‍റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള അവർ ഉടൻ നാട്ടിലെത്തുമെന്നാണ് ലഭ്യമായ വിവരം.
أحدث أقدم