തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ.





തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ വിപിൻ, ഗ്രേഡ് എസ്ഐ സജീവൻ, വൈശാഖ് എന്നിവർക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷനെന്ന് കമ്മീഷണർ അറിയിച്ചു.

സിഐ സുരേഷ് വി. നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ശരീരത്തിൽ പരുക്കുകളോ മർദനത്തിന്‍റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
أحدث أقدم