ദില്ലി: ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലവും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലവും ടുഡേയ്സ് ചാണക്യ ന്യൂസ് 24 ഫലവുമാണ് ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പറയുന്നത്.
ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലപ്രകാരം ബിജെപി 37 സീറ്റുകളും കോൺഗ്രസ് 31 ഉം ആംആദ്മി പാർട്ടി ഒരുസീറ്റും മറ്റുള്ള പാർട്ടികൾ ഒന്നുവീതം സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം.
ടുഡേയ്സ് ചാണക്യ ന്യൂസ് 24 എക്സിറ്റ് പോള്‍ ബിജെപിക്ക് 43 സീറ്റുകളും കോണ്‍ഗ്രസിന് 24 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലപ്രകാരം ബിജെപിക്ക് 36 മുതല്‍ 46 സീറ്റുകള്‍ വരെയും കോണ്‍ഗ്രസ് 20 മുതല്‍ 30 സീറ്റുകള്‍ വരെയും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്.