നാട്ടുകാർ അറിയിച്ചതനുസരിച്ച് പാമ്പാടി പഞ്ചായത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ഇട്ടു.
കടുത്ത വേനലായതിനാൽ ഉൾപ്രദേശങ്ങളിലും മറ്റും ജനങ്ങളുടെ ആശ്രയമായ തോടാണിത്.
റോഡിനോട് ചേർന്ന് വീടുകൾ കുറവുള്ള പ്രദേശമാണ്. മുമ്പും ഇവിടെ കക്കൂസ് മാലിന്യം തള്ളിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തദ്ദേശവാസികൾ പറഞ്ഞു.
ആലാമ്പള്ളി, മുക്കാൻകുഴി, പാമ്പാടി ഭാഗങ്ങളിലൊക്കെ നിരവധി കുളിക്കാവുകളുള്ള തോട്ടാണിത്.
ദേശീയപാതയിൽ അടുപ്പിച്ച് വളവുകളുള്ള ചെമ്പൻകുഴി പടിയിൽ അപകടങ്ങളും പതിവാണ് . പൊലീസ് പട്രോളിംഗിനൊപ്പം ഈ ഭാഗത്ത് പഞ്ചായത്ത് മുൻകൈ എടുത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്.