ഭർതൃമാതാവിന്റെ സുഹൃത്തിൽ നിന്ന് ക്രൂരമർദ്ദനം; പരാതിയുമായി യുവതിഹിന്ദുഐക്യവേദിയുടെമുന്‍നേതാവ് സത്യന്‍ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിക്കാരി



ഭര്‍തൃമാതാവിന്റെ സുഹൃത്തില്‍ നിന്ന്  ക്രൂരമര്‍ദ്ദനമേറ്റെന്ന പരാതിയുമായി യുവതി. പെരുമ്പാവൂര്‍ സ്വദേശിനിയായ വൈഷ്ണവിയാണ് കൊരട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മുഖത്ത് പരുക്കുകളുമായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയത്. യുവതിയുടെ പരാതിയില്‍ സുഹൃത്ത് സത്യനെതിരെ കൊരട്ടി പൊലീസ് കേസെടുത്തു.  ഹിന്ദു ഐക്യവേദിയുട മുന്‍നേതാവണ് സത്യന്‍.
വൈഷ്ണവിയുടെ മുഖത്ത് ശക്തമായി ഇടിയേറ്റതിന്റെ പാടുകളാണ്. ചോര കല്ലിച്ചതും കാണാം.  മുഖം മൊത്തം പരുക്കുകളുമായി കഴിഞ്ഞ ദിവസമാണ് അങ്കമാലി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയത്. ഭര്‍ത്താവ് മുകേഷിന്റെ കൊരട്ടിയിലെ വീട്ടില്‍ നിന്ന് മര്‍ദ്ദനത്തില്‍ പരുക്കേറ്റതാണെന്നാണ് വൈഷ്ണവിയുടെ പരാതി.  
മുകേഷിന്റെ അമ്മയുടെ സുഹൃത്തും ഹിന്ദു ഐക്യവേദിയുടെ മുന്‍നേതാവുമായിരുന്ന സത്യന്‍ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടര്‍ന്നാണ് പരുക്ക് പറ്റിയത്. ‌ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വൈഷ്ണവി തന്റെ ദുരവസ്ഥ പുറത്ത് അറിയിച്ചത്. വൈഷ്ണവിയുടെ പരാതിയില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് സത്യനെ തേടി രണ്ടുതവണ വീട്ടിലെത്തിയെങ്കിലും ആളെ പിടികൂടാന്‍ സാധിച്ചില്ല, അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
أحدث أقدم