എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കം.


 
കോട്ടയം: എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്.

262 കലാലയങ്ങളില്‍ നിന്നായി 8000ലധികം വിദ്യാര്‍ത്ഥികള്‍, 7 വേദികള്‍, ഉദ്‌ഘാടന ചടങ്ങിന് നിറം പകരാന്‍ സിനിമ താരങ്ങള്‍. അങ്ങനെ എംജി സര്‍വകലാശാല കലോത്സവത്തെ വരവേല്‍ക്കാന്‍ പത്തനംതിട്ട ഒരുങ്ങി കഴിഞ്ഞു. 

രചന മത്സരങ്ങളിലാണ് തുടക്കം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടക്കും .
മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും റോയല്‍ ഓഡിറ്റോറിയത്തിലും വേദികള്‍ ഉണ്ട്. 

ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടകമാകും. നടി നവ്യാനായര്‍, മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐഎം വിജയന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം ഉദ്‌ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിരുന്നുമുണ്ട്. ഈ മാസം അഞ്ചിന് കലോത്സവം അവസാനിക്കും.

أحدث أقدم