കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ച് കയറി ബോഗിയിൽ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പോലീസ് കണ്ടെത്തി







കൊച്ചി :  കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ച് കയറി ബോഗിയിൽ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പോലീസ്  കണ്ടെത്തി.  ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേയ് 26-നായിരുന്നു സംഭവം.

ബോട്ടിൽ സ്പ്രേ ഉപയോഗിച്ചായിരുന്നു ഭീഷണിസന്ദേശങ്ങൾ എഴുതിയിരുന്നത്.

സ്ഫോടനം, ആദ്യത്തേത് കൊച്ചിയിൽ എന്നിങ്ങനെ ആയിരുന്നു ട്രെയിന്റെ ബോഗിയിൽ എഴുതിയിരുന്നത്.

26-ാം തീയതി രാത്രിയാണ് മുട്ടം മെട്രോ യാർഡിൽ അതിക്രമിച്ച് കടന്ന രണ്ടുപേർ മെട്രോ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയത്.

ഇവരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

27-ന് രാവിലെ തന്നെ യു.എ.പി.എ. ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതീവരഹസ്യമായാണ് അന്വേഷണം മുന്നോട്ടു പോയത്.

യാർഡിൽ പാർക്ക് ചെയ്തിരുന്ന 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണിസന്ദേശം എഴുതിയിരുന്നത്.

അതീവ സുരക്ഷാ മേഖലയായ മെട്രോ യാർഡിൽ കടന്ന് ഭീഷണിസന്ദേശം എഴുതിയ സംഭവം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

കേന്ദ്ര ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഭീഷണിസന്ദേശത്തെ ഒരു മുന്നറിയിപ്പായി കണ്ടുതന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമുള്ളതായാണ് പോലീസ് കാണുന്നത്.
أحدث أقدم