ഒമാനിൽ ഡ്രൈവിങ് ലൈസന്‍സുകള്‍ നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവ്


മസ്കത്ത്: ഒമാനിൽ ഡ്രൈവിങ് ലൈസന്‍സുകള്‍ നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവ്. കഴിഞ്ഞ വര്‍ഷം നല്‍കിയ ആകെ ലൈസന്‍സുകളുടെ എണ്ണം 3,39,000 ആണ്. ഇതില്‍ 48.2 ശതമാനം ലൈസന്‍സുകളും കരസ്ഥമാക്കിയത് സ്ത്രീകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡ്രൈവിങ് ലൈസന്‍സ് തേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍  പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയാണ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ വര്‍ഷവും ഡ്രൈവിങ് ക്ലാസുകളില്‍ ചേരാന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് അഞ്ചു വര്‍ഷമായി സീബില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഹുദ അല്‍ ഹാഷ്മി പറഞ്ഞു. സ്വന്തമായി വാഹനം ഓടിച്ച്‌ ജോലിക്കും ഷോപ്പിങ്ങിനും പോകുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നുവെന്നാണ് പലരും പറയുന്നത്. 

أحدث أقدم