മീ​റ്റ​റു​ക​ളി​ൽ കൃത്രിമം; സൗദിയിൽ പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി


ജിദ്ദ: ഇന്ധനം നിറക്കുന്ന പമ്പുകളുടെ മീറ്ററുകളിൽ കൃത്രിമം നടത്തിയ കേസിൽ സൗദിയിലെ പെട്രോൾ പമ്പുകൾ അടച്ചു പൂട്ടി. സൗദി വാണിജ്യ മന്ത്രാലയവും ഗുണനിലവാര പരിശോധന അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. പമ്പിൽ എത്തുന്ന നിരവധി ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്താൻ തീരുമാനിച്ചത്. പെട്രോൾ പമ്പുകളിൽ ഇത്തരത്തിൽ അഴിമതി നടക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയുമായി അധികൃതർ എത്തിയത്. വീഡിയോകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് നടന്നത്. പിന്നീട് അധികൃതർ കേസെടുത്ത് പരിശോധ തുടങ്ങി. പരിശോധനയിൽ നിരവധി തൊഴിലാളികൾ പമ്പ് മീറ്ററുകളിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തി. ഉയർന്ന വിലയിലേക്ക് പെട്രോൾ പോകുന്നത് ശ്രദ്ധയിൽപെടാത്ത രീതിയിൽ ആണ് ഇതിന്റെ ക്രമീകരണങ്ങൾ ഇവർ ഒരുക്കിയിരിക്കുന്നത്. സൗദിയിലെ കിഴക്കൻ മേഖലയിലെയും ജിദ്ദയിലെയും നിരവധി പമ്പുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഇവർക്കെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ഏത് തരത്തിലുള്ള നിയമലംഘനങ്ങൾ നടക്കുന്നതും അനുവദിക്കില്ല. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നടക്കന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വിദേശികൾ ആണെങ്കിൽ അവർ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യമായ നടപടകിൾ സ്വീകരിക്കാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.


أحدث أقدم