ഉത്തര കൊറിയയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


സോൾ: ഉത്തരകൊറിയയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണാധികാരിയായ കിം ജോങ് ഉൻ. രാജ്യത്തെ വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതുവരെ കൊവിഡ് കേസുകൾ ഉണ്ടായതായി ഉത്തരകൊറിയ അംഗീകരിച്ചിരുന്നില്ല. നിരവധി അഭ്യൂങ്ങളും രാജ്യത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ, വൈറസ് ബാധയുടെ ഉറവിടമോ ഇത് ആളുകളിലേക്ക് പകർന്നോയെന്നോ വ്യക്തമായിട്ടില്ല.പനിയായി ആശുപത്രിയിൽ എത്തിയ രോഗിയുടെ ശ്രവസാമ്പിൾ പരിശോധിച്ചപ്പോൾ ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയതായും കൊറിയൻ സെന്റ്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കിം ജോങ് ഉൻ അടക്കമുള്ള നേതാക്കൾ അടിയന്തര പോളിറ്റ് ബ്യൂറോ ചേർന്നു. ഇതിലാണ് വൈറസിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്. രാജ്യത്ത് ഉടൻ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും തീരുമാനം.വൈകാതെ തന്നെ കൊറോണയെ വേരോടെ പിഴിതെറിയാൻ സാധിക്കുമെന്ന് കിം പറഞ്ഞു. രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ വീടുകളും പരിസരസ്ഥലങ്ങളും അടയ്ക്കണമെന്നും ചെയ്യണമെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നും കിം പറഞ്ഞു.കൊവിഡ് കണ്ടെത്തിയപ്പോൾ മുതൽ കിം രാജ്യത്തിന്റെ അതിർത്തികൾ അടച്ചിരുന്നു. ഇതോടെ, കടുത്ത പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുകയും ചെയ്തിരുന്നു. അതേസമയം, ഉത്തര കൊറിയയിലെ 25 മില്യൺ ജനങ്ങൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനയും റഷ്യയും വാക്‌സിൻ നൽകാമെന്ന് അറിയിച്ചെങ്കിലും കിം അത് നിരസിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയും ഉത്തര കൊറിയയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കിം അതും തള്ളിക്കളഞ്ഞു.അയൽ രാജ്യമായ ദക്ഷിണ കൊറിയയിൽ വാക്സിനേഷൻ ഏറ്റവും ഉയർന്നതോതിൽ നടന്ന രാജ്യമാണ്. കൊവിഡ് കേസുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകളും നൽകിയിരുന്നു. നിരവധി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സീറോ കൊവിഡ് നയം അവതരിപ്പിച്ചിരിക്കുകയാണ്. ആളുകളെ ബലമായ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടികളും ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

أحدث أقدم