പിഎൻ മഹേഷ് നമ്പൂതിരി ശബരിമലയിലും പി ജി മുരളി നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു



ശബരിമല: പിഎൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തിയാകും. പി ജി മുരളി നമ്പൂതിരിയാണ്
മാളികപ്പുറം മേൽശാന്തി. രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പാറമേക്കാവ് ക്ഷേത്രത്തിലെ സഹമേൽശാന്തിയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി.എൻ മഹേഷ് നമ്പൂതിരി.

ആചാരപ്രകാരം പന്തളം കൊട്ടാരത്തിൽ നിന്നുളള വൈദേഹ്, നിരുപമ ജി വർമ എന്നിവരാണ് മേൽശാന്തിമാരെ നറുക്കെടുത്തത്. 

പതിനൊന്നാം തവണയാണ് ശബരിമല മേൽശാന്തിക്കായി മഹേഷ് പിഎൻ അപേക്ഷ നൽകുന്നത്. പതിനൊന്നാം ക്രമനമ്പരായിട്ടാണ് ഇക്കുറി നറുക്കെടുത്തത്. ആദ്യ ഊഴത്തിൽ തന്നെ മഹേഷ് നമ്പൂതിരിടയുടെ പേര് നറുക്ക് വീണു.

തൃശൂർ സ്വദേശിയാണ് മാളികപ്പുറത്തെ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മുരളി പിജി. നാലാമത്തെ ക്രമനമ്പരായിരുന്നു. പേരുകൾ ഒത്തുവരാത്തതിനാൽ ഈ നറുക്കെടുപ്പ് അൽപനേരം നീണ്ടു നിന്ന ശേഷമാണ് പൂർത്തിയായത്.

أحدث أقدم