'ലീ​ഗിന്റെ പതാക മാത്രമേ ഉപയോ​ഗിക്കാവു, മുദ്രാവാക്യം വിളിക്കുമ്പോൾ സൂക്ഷിക്കണം, വേഷത്തിലും പെരുമാറ്റത്തിലും അച്ചടക്കം'; പ്രവർത്തകർക്ക് നിർദേശങ്ങളുമായി മുസ്ലീം ലീ​ഗ്



കോഴിക്കോട്: മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യം നടക്കുന്നതിനിടെ പ്രവർത്തകർ കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മനുഷ്യാവകാശ റാലി ഇന്ന് നടക്കുന്നത്. റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർ മുസ്ലീം ലീഗിന്റെ പാതക മാത്രമേ ഉപയോഗിക്കാവൂയെന്ന കർശന നിർദേശം മുസ്ലീം ലീഗ് പുറത്തുവിട്ടിട്ടുണ്ട്. ലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ മാത്രമേ റാലിയിൽ വിളിക്കാൻ പാടുള്ളൂവെന്ന നിർദേശവും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.എല്ലാ വാഹനവും രണ്ട് മണിക്കുമുമ്പായി കോഴിക്കോട് നഗരത്തിൽ പ്രവേശിക്കണമെന്ന നിർദേശവും പ്രവർത്തകർക്ക് മുസ്ലീം ലീഗ് നൽകിയിട്ടുണ്ട്. പോലീസ് നൽകിയ നിർദേശപ്രകാരമാണ് മുസ്ലീം ലീഗിന്റെ ജാഗ്രത. സംസ്ഥാന കമ്മിറ്റി ഡിസൈന്‍ ചെയ്ത് നല്‍കുന്ന പ്ലക്കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. വേഷത്തിലും പെരുമാറ്റത്തിലും അച്ചടക്കം പാലിക്കണം. പ്രവർത്തകർ വരുന്ന വാഹനങ്ങളിൽ ബാനറുകളും കൊടികളും പതിക്കണം.

ബസിൽ വന്നിറങ്ങുന്ന പ്രവർത്തകർ ചെറുസംഘങ്ങളായി മുദ്രാവാക്യം വിളിച്ചുവേണം കടപ്പുറത്ത് എത്തിച്ചേരാൻ. നഗരത്തിൽ ഗതാഗത ക്രമീകരണം പോലീസ് നടപ്പാക്കിയിട്ടുണ്ട്. ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാര്‍ക്കിങ് സൗകര്യം ഉപയോഘിക്കണമെന്നാണ് പോലീസിന്റെ നിർദേശം. അതേസമയം അനധികൃതമായി റോഡ്സൈഡിലോ മറ്റോ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടികളുണ്ടാകുമെന്നും പോലീസ് നിർദേശമുണ്ട്.

ലീഗ് മനുഷ്യാവകാശ മഹാ റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂരാണ് മുഖ്യ ക്ഷണിതാവായി എത്തുന്നത്. പരിപാടി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സമസ്തയ്ക്ക് ക്ഷണമില്ല. അതേസമയം പലസ്തീന്‍ ഐക്യദാര്‍ഢ്യം ആദ്യം സിപിഎം തുടങ്ങിയപ്പോള്‍ അത് കണ്ട് ഭയന്നാണ് മുസ്ലിം ലീഗ് പ്രതിഷേധ റാലിയുമായി രംഗത്ത് വന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
أحدث أقدم