ഹൂതി ആക്രമണം; ബഹ്റെെനിൽ ചികിത്സയിലായിരുന്ന ഒരു സൈനികൻകൂടി മരിച്ചു

 


ബഹ്റെെൻ: യമനിൽ നിയോഗിക്കപ്പെട്ട അറബ് സഖ്യസേനയിൽ പ്രവർത്തിച്ചിരുന്ന സെെനികൾ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് അപകടത്തിൽപെട്ടിരുന്നു. സൗദിയിൽ ആണ് അപകടത്തിൽ പരിക്കേറ്റ ഇവർ ചികിത്സയിലായിരുന്നത്. ബിഡിഎഫ് സൈനികൻ ക്യാപ്റ്റൻ മുഹമ്മദ് സാലിം മുഹമ്മദ് അൻബറാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹം ആണ് കഴിഞ്ഞ ദിവസം മരിച്ചത്.കഴിഞ്ഞ മാസം 25നായിരുന്നു ആക്രമണം നടന്നത്. സഖ്യസേനക്ക് നേരെയാണ് ഹൂതി തീവ്രവാദികളുടെ ആക്രമണം നടന്നത്. സൗദിയിൽ വെച്ച് മരിച്ച അവരുടെ മ‍ൃതദേഹം സൗദിയിൽനിന്ന് സൈനിക ഹെലികോപ്ടറിൽ ഈസ എയർബേസിലെത്തിച്ചു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരുടെ നേതൃത്വത്തിൽ മരിച്ച ക്യാപ്റ്റൻ മുഹമ്മദ് സാലിം മുഹമ്മദ് അൻബറിന്റെ മൃതദേഹം ഏറ്റുവാങ്ങി.ദേശീയ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ ഹുനൈനിയ്യ ഖബർസ്ഥാനിൽ ഇവർ മൃതദേഹം ഖബറടക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി എന്നിവർ സെെനികന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നുവെന്നും പരലോക ജീവിതം സന്തോഷകരമാക്കാൻ പ്രർഥിക്കുന്നുവെന്ന് ഇവർ പറഞ്ഞു. കൂടാതെ വീട്ടുകാർക്കും ബന്ധുജനങ്ങൾക്കും അനുശോചനം അറിയിക്കുന്നുവെന്ന് ഇവർ വ്യക്തമാക്കി.വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്റൈനിലെ ബ്രിട്ടൺ അംബാസഡർ എലിസ്റ്റർ ലോഞ്ചുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ശക്തമായ ബന്ധം ഇവരുടെ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ രണ്ട് പേരും കൂടി നടത്തി.


ഗാസയിൽ തുടരുന്ന ആക്രമണങ്ങൾ അവസിനിപ്പിക്കേണ്ട സമയമാണ്. അതിന്റെ ആവശ്യകതയും രണ്ട് പേരും ചർച്ച നടത്തി. യുദ്ധക്കെതിയിൽ ആണ് ജനങ്ങൾ ഇപ്പോൾ. ഇത് അവസാനിക്കണം. യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കണം. യുദ്ധം അവസാനിപ്പിക്കണം. ലോക രാജ്യങ്ങൾ എല്ലാം ഇതിന് വേണ്ടി ചർച്ചക്കായി തയ്യാറെടുക്കണം.
മന്ത്രാലയത്തിലെ യൂറോപ്യൻ കാര്യ വിഭാഗം തലവൻ അഹ്മദ് ഇബ്രാഹിം അൽ ഖറൈനീസ് ഇവർക്കൊപ്പം കാഴ്ചയിൽ ഉണ്ടായിരുന്നു.
أحدث أقدم