അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിനെതിരെ നിരവധി പരാതികൾ ,,കപടമായ വാഗ്ദാനങ്ങൾ നൽകി കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് ആക്ഷേപം ,സ്വർണ്ണ വ്യാപാരത്തെ മതവുമായി കൂട്ടിക്കെട്ടുന്ന വളരെ അനാരോഗ്യകരമായ പ്രവണതയാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പിന്തുടരുന്നത്,,,


സ്വർണ്ണ വ്യാപാരത്തെ മതവുമായി കൂട്ടിക്കെട്ടുന്ന വളരെ അനാരോഗ്യകരമായ പ്രവണതയാണ് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പിന്തുടരുന്നത് ഈ പരാതിയിൽ പറയുന്നു. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആളുകൾ പോലും മതപരമായ വേഷങ്ങളാണ് ധരിക്കുന്നതെന്നും ഈ പരാതിയിൽ പറയുന്നുണ്ട്. ഈ ജ്വല്ലറിയുടെ സാമ്പത്തിക ഉറവിടം പുറത്ത് കൊണ്ടുവരാൻ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇതോടൊപ്പം ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷനായിട്ടും അൽ മുക്താദിറെനിതിരെ പരാതിയുണ്ടായിരുന്നു. കേരളാ ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ 40435/2023 എന്ന റിട്ട് പെറ്റീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, അൽ മുക്താദിർ സ്ഥാപക ചെയർമാനും സി ഐ ഇ ഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം എന്നിവർ എതിർകക്ഷികളാക്കി നൽകിയ പരാതിയിൽ അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കൽ നിയമം 2019 (BUSD act ) നിയമപ്രകാരം അൽ മുക്താദിർ ഗ്രൂപ്പിനെതിരെയുള്ള കോടതി നടപടി സമയക്രമം അനുസരിച്ച് അന്വേഷണം നടത്തി ആവശ്യപ്പെട്ടിരുന്നു.

ഈ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കൽ നിയമം 2019 പ്രകാരം അന്വേഷണം നടത്താൻ സംസ്ഥാനത്ത് അധികാരമുള്ള ഉദ്യോഗസ്ഥനായ ധനകാര്യ സെക്രട്ടറിയോട് (എക്‌സപണ്ഡീച്ചർ വിഭാഗം) ഈ പരാതിഅന്വേഷിച്ച് ആവശ്യമായ മൂന്ന് മാസത്തിനകം സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബർ 5 നാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്.

പൂജ്യം ശതമാനം പണിക്കൂലി എന്ന വാഗ്ദാനം, അനധികൃത ഡെപ്പോസിറ്റുകൾ സ്വീകരിക്കൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങൾ എന്നിവ പരമ്പരാഗതമായ സ്വർണ്ണ വ്യാപാരമേഖലയ്ക്ക് വലിയ പ്രതിയാണ് ഉണ്ടാക്കുക എന്ന് ഈ രംഗത്തുള്ള വിദഗ്ധർ പറയുന്നു. കാലങ്ങളിലും നിരവധി ജ്വല്ലറി ഗ്രൂപ്പുകൾ ഇത്തരത്തിൽ കപടമായ വാഗ്ദാനങ്ങൾ നൽകി കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.
Previous Post Next Post