ആനയെ നിർത്തുന്നതിനെ ചൊല്ലി തർക്കം.. ഉത്സവപ്പറമ്പിൽ സംഘർഷം…ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷം


 
തൃശൂർ: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. ആനയെ നിർത്തുന്നതിനെ ചൊല്ലിയായിരുന്നു തെക്കുംഭാ​ഗം ചിറ്റന്നൂർ ദേശവും സമന്വയ ചിറ്റന്നൂർ ദേശവും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷം. തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും ഉത്സവത്തിന് നിർത്തുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുൾപ്പെടെ കേരളത്തിൽ നിന്ന് വിവിധയിടങ്ങളിലുള്ള തലപ്പൊക്കമുള്ള ആനകളെ പങ്കെടുപ്പിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നടുവിൽ നിർത്തി തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും അടുത്ത് നിർത്താനുള്ള ശ്രമങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. രണ്ടാമത്തെ തലപ്പൊക്കമുള്ള ആന ചിറക്കൽ കാളിദാസനാണെന്ന് ഉത്സവക്കമ്മറ്റിക്കാർ വാദിച്ചു. ഇത് സമ്മതിക്കാതെ വന്നതാണ് സംഘർഷത്തിനിടയാക്കിയത്.
أحدث أقدم