നവകേരള സദസിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന മുഴുവൻ സമയ പ്രവർത്തകരെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ ബ്രാഞ്ചിൽ നിർദ്ദേശം നൽകി സി.പി.എം : അച്ചടക്ക നടപടി ഉണ്ടായേക്കും

...

ഈ മാസം അവസാനത്തോടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കാനും കീഴ്ഘടകങ്ങൾക്കയച്ച സർക്കുലറിൽ പാർട്ടി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ജില്ലാതല റിപ്പോർട്ടുകൾ പ്രകാരം നവകേരള സദസ് തൃപ്തികരമാണെങ്കിലും പാർട്ടിയുടെ അലവൻസ് വാങ്ങുന്ന മുഴുവൻ സമയ പ്രവർത്തകരും കുടുംബാംഗങ്ങളും പല സ്ഥലങ്ങളിലും വിട്ടുനിന്നതു നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ഈ പ്രവർത്തകരുടെ വിവരങ്ങൾ അതതു ഘടകങ്ങളിൽ വിലയിരുത്തി വേണം അംഗത്വം പുതുക്കൽ സംബന്ധിച്ച അന്തിമ തീരുമാനം
കൈക്കൊള്ളേണ്ടത് എന്നും ഇത്തരക്കാരെ അനുഭാവി ഗ്രൂപ്പിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇതര രാഷ്ട്രീയകക്ഷികളിൽനിന്നു നവകേരള സദസിനെത്തിയവരെ പാർട്ടി അംഗത്വത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കണമെന്നും ഓർമിപ്പിച്ചിട്ടുണ്ട്. മാർച്ച്‌ നടത്തേണ്ട അംഗത്വ ക്യാമ്പയിൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ മാസം തന്നെ നടക്കുന്നത്.

അതിനിടെ, കർഷകത്തൊഴിലാളികളെ അണിനിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രനടപടിക്കെതിരേ പഞ്ചായത്ത്തലത്തിൽ ''പാവങ്ങളുടെ പടയണി'' സദസ് പാർട്ടി സംഘടിപ്പിക്കും. ഈ മാസം 20നു കാസർഗോഡു മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിൽ ഡി.ഇ.വി.എഫ്.ഐ. നടത്തുന്ന മനുഷ്യച്ചങ്ങലയിൽ ഒരിടത്തും കണ്ണിപൊട്ടരുതെന്നും നിർദ്ദേശമുണ്ട്
أحدث أقدم