ആലപ്പുഴയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു


അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ സൂര്യൻ( 22), സജിൻ ( 27), സജിത്ത് ( 21 ), അർജ്ജുൻ ( 21 ), ഇന്ദ്രജിത്ത് ( 23) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിൻറെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

ജനുവരി 28ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട നന്ദുവിൻ്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി അടിപിടി ഉണ്ടാക്കിയതിൻ്റെ വിരോധത്തിൽ 28ന് രാത്രി 8.30 ഓടെ സജിത്തും സുഹൃത്തായ നന്ദുവും മറ്റ് കൂട്ടുകാരുമായി നിൽക്കുന്ന സമയം പ്രതികൾ സജിത്തിനെ തടഞ്ഞു നിർത്തി പുറകിൽ നിന്ന് കൈയ്യിലും കഴുത്തിലും പിടിച്ച് നിർത്തി ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് നന്ദു തടസ്സം പിടിക്കാൻ ചെന്നതിൻ്റെ വിരോധത്താൽ നന്ദുവിൻ്റെ തലയ്ക്ക് ഹെൽമറ്റ് കൊണ്ട് അടിക്കുകയും, അടികൊണ്ട് താഴെ വീണ നന്ദുവിനെ പ്രതികൾ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് നന്ദുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ നിന്ന് വിദഗ്ദ്ധ ചികിൽസക്കായി എറണാകുളത്തെെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 3 ഓടെയാണ് നന്ദു മരിച്ചത്. അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ജെ. ടോൾസൺ, എ.എസ്.ഐ പ്രദീപ്കുമാർ, എസ്.പി.സി.ഒ സുജിമോൻ, സി.പി.ഒ മാരായ സിദ്ധിഖ് ഉൾ അക്ബർ, മനീഷ്കുമാർ, ഡിനു വർഗ്ഗീസ്, എച്ച്.ജി. ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
أحدث أقدم