എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ..നിലവിലുള്ളത്. 42 ലക്ഷം രൂപയുടെ കുടിശിക ആണ്‌


കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 5 മാസത്തെ കുടിശിക ആയതോടെയാണ് കെ.എസ്.ഇ.ബി കളക്ടറേറ്റിലെ ഫ്യൂസ് ഊരിയത്. ഇതോടെ കളക്ടറേറ്റിലെ 30 ഓഫീസുകൾ ഇരുട്ടിലായി. കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യമാണ് നിലവിലുള്ളത്. 42 ലക്ഷം രൂപയുടെ കുടിശിക ആണ്‌ മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്. ഫണ്ടിന്റെ അപര്യാപ്തത കാരണം കഴി‍ഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകൾക്കും കറന്റ് ബിൽ അടയ്‌ക്കാൻ സാധിച്ചിട്ടില്ല.

മൈനിം​ഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലും വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസിന് 92,933 രൂപയുടെ കുടിശികയാണുള്ളത്. റെവന്യൂ വിഭാഗത്തിന് 7,19,554 രൂപയും. തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റിൽ നില നിൽക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു
أحدث أقدم