ന്യൂജഴ്‌സി: ബെർഗെൻ കോളേജിലെ പരാമുസിൽ 61 വയസുള്ള വിരുത്തികുളങ്ങര മാനുവൽ വി. തോമസ് കുത്തേറ്റു മരിച്ച കേസിൽ മകൻ മെൽവിൻ തോമസിനെ (32) അറസ്റ്റ് ചെയ്തു. അവിവാഹിതനും തൊഴിൽ രഹിതനുമായ മെൽവിൻ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ടു പോലീസിനെ വിളിച്ചു വരുത്തിയതെന്നു അറിയിച്ചു.
ബ്രൂസ് ഡ്രൈവിലെ വീടിൻ്റെ ബേസ്‌മെൻ്റിൽ നിരവധി മുറിവുകളുമായി കിടക്കുകയായിരുന്നു മാനുവൽ തോമസ് എന്ന് കോടതി പ്രോസിക്യൂട്ടർ മാർക്ക് മുസല്ല പറഞ്ഞു. 36 വർഷം മാനുവലിൻ്റെ ഭാര്യയായിരുന്ന ലിസി 2021ൽ മരണമടഞ്ഞിരുന്നു. ഇളയ മകനെ പോലീസ് വീട്ടിൽ കൊണ്ടുവന്നിരുന്നു.
കൊല നടത്തിയെന്നു സമ്മതിക്കുന്ന മെൽവിൻ അവൻ്റെ പുത്രനാണെന്നു പോലീസ് പറഞ്ഞില്ല. പക്ഷെ ആ വീട്ടിൽ ജീവിച്ചിരുന്നത് അച്ഛനും മകനും ആണെന്നു അയൽവാസികൾ പറഞ്ഞു. രണ്ടു ദിവസമായി ജഡം വീട്ടിൽ കിടക്കുകയായിരുന്നു എന്നു മെൽവിൻ പോലീസിനോട് പറഞ്ഞു. കൊലക്കുറ്റത്തിനു പുറമെ ജഡം മലിനമാക്കി എന്ന കുറ്റവും മെൽവിൻ്റെ മേലുണ്ട്. നീതി തടസ്സപ്പെടുത്താൻ ശ്രമിച്ചു, ആയുധം കൈയിൽ വച്ചു എന്നീ കുറ്റങ്ങളും.