തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി അറസ്റ്റിൽ.



 
തൃക്കൊടിത്താനം:  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പേരെ കൂടി  പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ടവയൽ  ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ സുനിൽകുമാർ എ.എം.(52),, ഇയാളുടെ മക്കളായ സുജിത്ത് എ.എസ് (28), അപ്പു എന്ന് വിളിക്കുന്ന സുമിത്ത് എ.എസ് (23)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് മാർച്ച്  31 ആം തീയതി രാത്രി 11:30 മണിയോടുകൂടി മണികണ്ടവയൽ സ്വദേശിയായ  യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച്  ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ചന്തു എന്നയാളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഇവർ കൂടി പോലീസിന്റെ പിടിയിലാവുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവിന്റെ  നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.
أحدث أقدم