ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം മരണം; ജപ്പാനിൽ അപൂർവ ബാക്റ്റീരിയ പടരുന്നു




ടോക്കിയോ: ജപ്പാനിൽ അത്യപൂർവ ബാക്റ്റീരിയ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവഹാനിക്കു കാരണമാകുന്ന ബാക്റ്റീരിയയാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്.ബാക്റ്റീരിയ ബാധിക്കുന്നതു മൂലം സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന അസുഖം ബാധിക്കും. ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിൽ ഇതു മൂലം തൊണ്ടയിടർച്ച, തൊണ്ട വീക്കം എന്നിവയുണ്ടായേക്കാം.
ചിലരിൽ സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം എന്നിവയും ലക്ഷണങ്ങളാണ്. അൻപത് വയസ്സിനു മുകളിലുള്ളവരുടെ ആന്തരിവായവങ്ങളെയും ബാധിക്കും.


أحدث أقدم