മുകേഷ് അംബാനിയുടെ മകന്റെ കല്യാണ ചടങ്ങില്‍ ബോംബ് വെയ്ക്കുമെന്ന ഭീഷണി, എന്‍ജിനീയര്‍ പിടിയില്‍




അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ബോംബ് ഭീഷണി മുഴക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് ബോംബ് ഭീഷണിയുണ്ടെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വഡോദര സ്വദേശിയും 32 കാരനുമായ വിരാല്‍ ഷായാണ് പ്രതിയെന്ന് തിരിച്ചറിയുകയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വസതിയില്‍ നിന്ന് ഇന്ന് രാവിലെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ഒരു ബോംബ് പൊട്ടിത്തെറിച്ചാല്‍, ലോകത്തിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയും തകിടം മറിഞ്ഞേക്കുമെന്ന വിചാരിച്ചാണ് @FFSFIR എന്നറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വിശാല്‍ എക്‌സില്‍ പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂര്‍ണരൂപം, അംബാനിയുടെ കല്യാണത്തിന് ഒരു ബോംബ് പൊട്ടിയാല്‍ ലോകം പകുതി തലകീഴായി മാറും എന്ന ലജ്ജയില്ലാത്ത ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നു. ഒരു പിന്‍ കോഡില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ എന്നായിരുന്നു പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കരുതിയെങ്കിലും മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ നടന്ന വിവാഹ പരിപാടിയ്ക്ക് വന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ, എക്സ് ഉപയോക്താവിനെ വഡോദരയിലേക്ക് കണ്ടെത്തി, തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം അയല്‍ സംസ്ഥാനത്തെ നഗരത്തിലേക്ക് അയച്ച് പ്രതിയെ പിടികൂടി, പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനി ഫാര്‍മ വ്യവസായികളായ വീരന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മര്‍ച്ചന്റുമായി വിവാഹിതരായി . മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരനിബിഡമായ ചടങ്ങുകള്‍ നടന്നത്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍, വ്യവസായികള്‍, ശതകോടീശ്വരന്മാര്‍, മുന്‍നിര രാഷ്ട്രീയക്കാര്‍ എന്നിവര്‍ ജൂലൈ 12 ന് നടന്ന ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ആഘോഷങ്ങള്‍ ഒരാഴ്ച നീണ്ടുനിന്നു, മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനിയും ഭാര്യ ടീന അംബാനിയും പങ്കെടുത്തു. 



أحدث أقدم