ആറുവയസുകാരനെയും ഭാര്യയെയും വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ


 


പയ്യന്നൂർ : ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പിൽ വിനയ (33), ആറുവയസ്സുള്ള മകൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് യുവതിയുടെ ഭർത്താവ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നരിമടയിലെ വീട്ടിലാണ് സംഭവം


രാജേഷ് വാക്കേറ്റത്തിനിടയിൽ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് കേസ്. തലയിൽ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. ഭാര്യയെ ആക്രമിക്കുന്നതിനിടയിൽ മകൻ്റെ കഴുത്തിനും വെട്ടേറ്റു. ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്നും പോലീസ് മൊഴിയെടുത്തു. ഭാര്യയും മക്കളും വീട്ടിൽനിന്നും മാറിത്താമസിക്കുന്നതിലുള്ള വിരോധത്തിൽ കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്. 
 യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് തടഞ്ഞുവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കുറ്റത്തിനും ബാലാവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്തു. സംഭവസ്ഥലത്തുനിന്നും പിടികൂടിയ പ്രതിയെ പയ്യന്നൂർ പോലീസ് പിടികൂടുകയായിരുന്നു




أحدث أقدم