വിവാഹ സമയത്ത് പെൺകുട്ടിക്ക് നൽകുന്ന ആഭരണങ്ങളും പണവും നിയമപരമായ രീതിയിൽ രേഖപ്പെടുത്തി വയ്ക്കണം : വനിതാ കമ്മിഷൻ

കൊച്ചി: വിവാഹ സമയത്ത് പെൺകുട്ടിക്ക് ആഭരണങ്ങളും പണവും നൽകുകയാണെങ്കിൽ അത് നിയമപരമായ രീതിയിൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വനിതാ കമ്മിഷൻ അദാലത്തിന്റെ രണ്ടാം ദിവസം പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. വിവാഹ സമയത്ത് യുവതികൾക്ക് നൽകുന്ന ആഭരണവും പണവും ഭർത്താവും ബന്ധുക്കളും കൈക്കലാക്കുന്നു.

വിവാഹ ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്.

എന്നാൽ, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കൽ ഉണ്ടാകില്ല. ഇക്കാരണത്താൽ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല.

ഈ സാഹചര്യത്തിലാണ് വിവാഹ സമയത്ത് പെൺകുട്ടിക്ക് നൽകുന്ന ആഭരണങ്ങളും പണവും നിയമപരമായ രീതിയിൽ രേഖപ്പെടുത്തി വയ്ക്കണമെന്ന് വനിതാ കമ്മിഷൻ നിർ​ദ്ദേശിച്ചത്.
أحدث أقدم