നാലുവർഷം തികയും മുന്നേ വീട്ടിലെ ടൈൽസിൻ്റെ നിറം മങ്ങി; നടൻ ഹരിശ്രീ അശോകന് 17. 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്



 


 

കൊച്ചി: നടൻ ഹരിശ്രീ അശോകൻ്റെ വീടിൻ്റെ നിർമ്മാണത്തിൽ വീഴ്ച വരുത്തിയ സംഭവത്തിൽ നടന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈൽസ് സെൻ്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്




 നടൻ്റെ 'പഞ്ചാബി ഹൗസ്' എന്ന വീടിൻ്റെ നിർമ്മാണത്തിലാണ് സ്ഥാപനം വീഴ്ച വരുത്തിയത്. 2014ൽ എറണാകുളം ചെമ്പുമുക്കിലാണ് നടൻ വീട് പണിതത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻ്റർ, കേരള എ.ജി.എൽ. വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ളോർ ടൈൽസ് ഹരിശ്രീ അശോകൻ വാങ്ങിയിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ ഇ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് ഒട്ടിച്ചത്. വീടിൻ്റെ പണികൾ പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോൾ ടൈൽസിൻ്റെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങി. 
 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. തുടർന്ന് നടന് അനുകൂലമായി വിധി വരുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ ടി ജെ ലക്ഷ്മണ അയ്യരാണ് ഹാജരായത്.  


أحدث أقدم