കറുകച്ചാലിൽ പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.,ചമ്പക്കര കുറുപ്പൻ കവല ഭാഗത്ത് ഇലമ്പലക്കാട്ട് വീട്ടിൽ മണി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി (55) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്


 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 ½ വർഷം തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ ചമ്പക്കര കുറുപ്പൻ കവല ഭാഗത്ത് ഇലമ്പലക്കാട്ട് വീട്ടിൽ മണി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി (55) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും  വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍  2023- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് കറുകച്ചാൽ  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ കറുകച്ചാൽ  എസ്.എച്ച്. ഓ ആയിരുന്ന മഹേഷ്കുമാറിന്റെ  നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് ചങ്ങനാശ്ശേരി  ഡിവൈഎസ്പി ആയിരുന്ന സനില്‍കുമാറിന്റെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം 15 മാസം  അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി
أحدث أقدم