ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ നടത്താനുള്ള ഡ്രജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും.



ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ നടത്താനുള്ള ഡ്രജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. ഡ്രജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്നു പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചിനു ഡ്രജർ ഉള്ള ടഗ് ബോട്ട് കാർവാറിലേക്ക് പുറപ്പെട്ടിരുന്നു. ഡ്രജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടാകും തിരച്ചിൽ പുനരാരംഭിക്കുക.  

ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ എത്തിക്കാനാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എപ്പോൾ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ടു പോകും എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. കലക്ടർ പ്രിയ എസ്പി എം.നാരായണ, സ്ഥലം സതീഷ് സെയിൽ, ഡ്രജർ കമ്പനി എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ എപ്പോൾ തുടങ്ങുമെന്ന് തീരുമാനിക്കും. നാവികസേനയുടെയും ഈശ്വർ മൽപെ ഉൾപ്പെടെയുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിലും തീരുമാനമുണ്ടാകും. 
أحدث أقدم