മുഖ്യമന്ത്രി ഗവർണർ പോര് മുറുകുന്നു,മറ്റൊരു നാടകമെന്ന് സോഷ്യൽ മീഡിയ


തിരുവനന്തപുരം :ഒരിടവേളക്ക് ശേഷം വീണ്ടും ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം മൂർച്ഛിക്കുകയാണ്.ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദ ഹിന്ദു വിശദീകരണം ആയുധമാക്കി വീണ്ടും കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. ഗവർണർ നടപടി കൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് സിപിഎം വിലയിരുത്തൽ.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇരുവരുടെയും മറ്റൊരു നാടകമാണ്. ആർഎസ്എസ് എസ്സ് സിപിഎം ബന്ധം മറനീക്കി പുറത്ത് വരുമെന്ന സാഹചര്യത്തിൽ ചർച്ച മറ്റൊരു വഴിയിലേക്ക് തിരിച്ച് വിടുന്നതിൻ്റെ ഭാഗമായി തർക്കാമെന്ന് വിലയിരുത്തൽ

ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പോരിൽ കടക്കുന്നത് അധികാരതർക്കമാണ്. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനടക്കം ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കാണിച്ചുതരാമെന്നാണ് ഗവർണ്ണറുടെ മറുപടി. രാജ്ഭവൻ അധികാരത്തിൽ നിയമവിദഗ്ധർക്കുള്ള പല അഭിപ്രായങ്ങളാണ്. ഗവർണർ ഭരണഘടന അനുഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർത്ഥിക്കുന്നു.

ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിർവഹണത്തെയും നിയമനിർമ്മാണത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ ഗവർണർക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവർണറുടെ വിവരങ്ങൾ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ, മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങൾ തേടാനോ ഗവർണർക്ക് കഴിയില്ലെന്ന് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



أحدث أقدم