‘പൊലീസിന്റെ ജോലിയല്ല ചെയ്യുന്നത്, എങ്കിലും ചില കാര്യങ്ങളിൽ ഇടപെടേണ്ടി വരും'… നയം വ്യക്തമാക്കി ആർബിഐ ​ഗവർണർ…


നാല് പ്രധാന ബാങ്കിങ് ഇതര സ്ഥാപനങ്ങളെ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയ നടപടിയിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ്. റിസർവ് ബാങ്ക് പൊലീസിനെപ്പോലെയല്ല പ്രവർത്തിക്കുന്നതെന്നും എന്നാൽ പണവിപണിയിൽ കർശനമായ ജാ​ഗ്രത പുലർത്തുകയും നടപടികൾ സ്വീകരിക്കേണ്ട സമയത്ത് കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം ക്രെഡിറ്റ് ഫോറത്തിൽ സംസാരിക്കവെ പറഞ്ഞു. സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവടക്കം നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. ക്രെഡിറ്റ് മാർക്കറ്റുകളിൽ ജാഗ്രത പുലർത്തുകയും ആവശ്യമായി വരുമ്പോൾ ഞങ്ങൾ നടപടിയെടുക്കുകയും വേണം. പണപ്പെരുപ്പം ഇപ്പോൾ പരിധിയിലേറെ എത്തി. പണപ്പെരുപ്പം മിതമായിരിക്കണം. വളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് ആർബിഐ വളരെ സൂക്ഷ്മമായി ആർബിഐ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

أحدث أقدم