കറുകച്ചാലിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പിടിയിലായത് തോട്ടക്കാട് സ്വദേശി



 കറുകച്ചാൽ : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തോട്ടയ്ക്കാട് ഉമ്പിടി കലയകുളം ഭാഗത്ത് പെരുന്നേപ്പറമ്പിൽ വീട്ടിൽ ഉമ്പിടി മഞ്ജു എന്ന് വിളിക്കുന്ന മനേഷ് ജോസ് (36) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാവിലെ കറുകച്ചാൽ നത്തല്ലൂർ ഭാഗത്ത് വെച്ച് മധ്യവയസ്കനെ മർദ്ദിക്കുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം  മധ്യവയസ്കനിൽ നിന്ന് ഇവര്‍ 2000 രൂപ തട്ടിയെടുക്കുകയും, കേസ് കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. മണൽ വിൽപ്പന   നടത്തിയിരുന്ന മധ്യവയസ്കനോട് ഗുണ്ടാപ്പിരിവ് ചോദിച്ചത് മധ്യവയസ്കൻ കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ മധ്യവയസ്കനെ  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ മാരായ വിജയകുമാർ, സാജുലാൽ, സി.പി.ഓ മാരായ സുനോജ്, വിനീഷ്, സാബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കറുകച്ചാൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി
أحدث أقدم