കെഎസ്ആർടിസി ബസിൽ തനിച്ച് യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിയതായി പരാതി. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ബംഗളൂരുവിൽ എവിയേഷൻ കോഴ്‌സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം. താമരശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇറങ്ങാൻ 19കാരി ആവശ്യപ്പെട്ടു.
എന്നാൽ, കെഎസ്ആർടിസി സ്കാനിയ ബസ് ഇവിടെ നിർത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിർത്തി. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാർത്ഥിനി അച്ഛനെ വിളിച്ച ശേഷം കൂടെ പോവുകയായിരുന്നു. കെ എൽ പതിനഞ്ച് E 1430 (RP669) ബസാണ് നിർത്താതിരുന്നത്. ബസ് ജീവനക്കാർക്കെതിരെ കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് പരാതി നൽകി. സംഭവത്തെ കുറിച്ച് മന്ത്രി റിപ്പോർട്ട് തേടി.