കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതിയിൽപെട്ട വരിക്കാംകുന്ന് പളളിയിൽ കഴിഞ്ഞ ദിവസമാണ് ഇടവക വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്.
സംഘർഷം നടത്തിയവർ വൈദികന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്ന് എഫ്ഐആർ. ഫാദർ ജോൺ തോട്ടുപുറം നൽകിയ പരാതിയിൽ 11പേർക്കെതിരെ കേസ്.
കുർബാനയ്ക്കിടെ വിമത വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഫാദർ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്ന് ഔദ്യോഗിക വിഭാഗം ആരോപണം ഉയർത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പളളി പൂട്ടിച്ചിരുന്നു.