ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സ്ലീപ്പർ ടിക്കറ്റായിരുന്നു 70കാരൻ എടുത്തത്. എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കൂ എന്നായിരുന്നു ടിടിഐയുടെ വാദം.
മാവേലിക്കരയിൽ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയിൽ വച്ചാണ് മർദിച്ചത്. യാത്രക്കാർ ഇടപെട്ടതോടെ ടിടി പിന്തിരിഞ്ഞു. വിനോദ് എന്ന ടിടിയാണ് മർദ്ദിച്ചത്.