പിതാവിൻ്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി പതിനാറുകാരൻ.



കൊൽക്കത്ത: പിതാവിൻ്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി പതിനാറുകാരൻ. കൊൽക്കത്തയിലെ ഐഎം ബൈപാസ് റോഡിലുള്ള ചായക്കടയ്ക്ക് സമീപം രാത്രി 9 മണിക്ക് ആണ് സംഭവം. 24കാരിയായ യുവതിയെ മൂർച്ചയുള്ള ആയുധം കൊണ്ട് പരിക്കേറ്റ നിലയിലാണ്. സംഭവത്തിൽ മകനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവിൻ്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് പതിനാറുകാരനും മാതാവും കൊലപാതകവും ആസൂത്രണം ചെയ്തത്. പിതാവിൻ്റെ ജിപിഎസ് പിന്തുടർന്നാണ് സംഭവമുണ്ടായത്. മകനെയും മാതാവിനെയും കൂടാതെ 22കാരനായ ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്നു. 24കാരിയായ യുവതിയെ ആക്രമിച്ചത് മകനായിരുന്നു. മൂർച്ചയുള്ള ആയുധമുപയോഗിച്ച് പല തവണ ആഞ്ഞ് കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ഈ സംഭവം പശ്ചിമ ബംഗാളിലെ ക്രമസമാധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു യുവതിയെ പരസ്യമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
أحدث أقدم