പാലായിൽ അരമനയുടെ കൃഷിയിടത്തിൽ കണ്ടെത്തിയ ശിവലിംഗമല്ല ! : പുതിയ വാദവുമായി ശാസ്ത്രസാഹിത്യകാരനും ഗവേഷകനുമായ എതിരൻ കതിരവൻ രംഗത്ത്

 
കോട്ടയം : പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ക്ഷേത്രവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയ അവകാശവാദത്തിൽ നിന്ന് ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരായി കതിരവൻ. മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ആണെന്നും 8000 കൊല്ലം മുതൽ 3500 കൊല്ലം വരെ പഴക്കമുള്ളവ ലോകത്തെമ്പാടും കാണപ്പെടുന്നു ഈ നെടുകെ നാട്ടിലെ നീളം-അണ്ഡാകൃതി കല്ലുകളെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.


ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകൾ സ്ഥാപിക്കാറുള്ളത്. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിരിക്കുന്നു ആർക്കയോളജി വകുപ്പ് ശ്രദ്ധിക്കേണ്ടതാണെന്നും പോസ്റ്റിൽ പറയുന്നു. കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തിയത്. 100 വർഷം മുമ്ബ് പ്രദേശത്തെ ക്ഷേത്രം ഉണ്ടായിരുന്നതായാണ് വെള്ളാപ്പാട് ക്ഷേത്ര ഭാരവാഹികളുടെ വാദം. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇവിടെ ആരാധന നടന്നിരുന്നുവെന്നും ഇവർ അവകാശപ്പെട്ടിരുന്നു.



പാലായിൽ ബൈപാസ് റോഡിനടുത്തു നിന്ന് കണ്ടെത്തിയത്  മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ (മെൻഹിർ) . 8000 കൊല്ലം മുതൽ 3500 കൊല്ലം വരെ പഴക്കമുള്ളവ ലോകത്തെമ്പാടും കാണപ്പെടുന്നു ഈ നെടുകെ നാട്ടിയ നീള-അണ്ഡാകൃതി കല്ലുകൾ. മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകൾ സ്ഥാപിക്കപ്പെടുക.

കേരളത്തില്‍ പലയിടത്തും മെൻഹിറുകള്‍ കാണപ്പെട്ടിട്ടുണ്ട്.പാലാ പ്രദേശത്തിനു ഇങ്ങനെ ഒരു ചരിത്രാതീത സംസ്കാരമുണ്ടെന്ന് തെളിയുന്നത് കൗതുകകരമാണ്. മെൻഹിറുകളോടൊപ്പം കാണാറുള്ള ചതുരക്കല്ലും പാലായിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആർക്കയോളജി വിഭാഗം ശ്രദ്ധിക്കേണ്ടതാണ്.



أحدث أقدم