ചൈനയിൽ കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തി; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നും റിപ്പോർട്ടുകൾ:


ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസ് സാന്നിധ്യം ഗവേഷകർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
-19 പാൻഡെമിക്കിന് കാരണമായ വൈറസിനെ കണ്ടെത്തിയ  ചൈനീസ് ശാസ്ത്രജ്ഞൻ ഷി ഷെങ്‌ലിയുടെ സംഘമാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. -19ന് കാരണമായ SARS-CoV-2 ന് സമാനമായ വൈറസാണിയാണെന്ന് ഗവേഷകർ പറയുന്നത്.
ഒന്നിലധികം വിഭാഗങ്ങളിലുള്ള വൈറസുകളാണുള്ളത്. അവയിൽ, SARS, SARS-CoV-2, MERS, എന്നിങ്ങനെ ചിലത് മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. ഏറ്റവും പുതിയ കണ്ടെത്തൽ അനുസരിച്ച്, മനുഷ്യരെ ബാധിക്കുന്ന SARS-CoV-2 വിന് സമാനമായ മറ്റൊരു വൈറസ് കണ്ടെത്തിയതായാണ് ഷി ഷെങ്ക്ലി അവകാശപ്പെടുന്നത്. ഗ്വാങ്‌ഷോ ലബോറട്ടറി, ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസ്, വുഹാൻ യൂണിവേഴ്‌സിറ്റി, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ശാസ്ത്രജ്ഞരെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്.


പുതുതായി കണ്ടെത്തിയ വൈറസ് മെർബെക്കോവൈറസ് ഉപജാതിയിൽ ഉൾപ്പെടുന്നതാണ്. അതിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) വൈറസും ഉൾപ്പെടുന്നു. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപിസ്ട്രെൽ വവ്വാലുകളിൽ ആദ്യം തിരിച്ചറിഞ്ഞ HKU5 വൈറസിൻ്റെ ഒരു പുതിയ വകഭേദമാണിതെന്നും പഠനത്തിൽ പറയുന്നു.

പുതുതായി കണ്ടെത്തിയ വൈറസ് വവ്വാലുകളിൽ നിന്ന് മെർബെക്കോ ഇൻ്റർമീഡിയറ്റ് ഹോസ്‌റ്റുകളുടെ വഴിയോ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. HKU5-CoV-2 അതിൻ്റെ മുൻഗാമികളായ വൈറസിനേക്കാൾ അപകടകരമാണെന്ന് ഷി തുടങ്ങിയ ഗവേഷകർ അവരുടെ പഠനത്തിൽ അഭിപ്രായപ്പെട്ടു.


أحدث أقدم