കോട്ടയം : മോഷണ കേസിലെ പ്രതിയെ പിടിക്കാൻ പോയ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുനു ഗോപിക്ക് . കുത്തേറ്റത് പോലീസുകാരന്റെ കഴുത്തിനാണ്. പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മള്ളുശ്ശേരി സ്വദേശിയായ വൃദ്ധയെ കെട്ടിയിട്ട് ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും സമീപവാസിയായ അരുൺ ബാബു എന്നയാൾ കവരുകയായിരുന്നു..
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് മോഷണം നടന്നത്.
ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ കണ്ടെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷൻ സിപിഒ സുനു ഗോപിക്ക് പരിക്കേറ്റത്.
പ്രതി അരുൺ ബാബുവിനെ പിടി കൂടുന്നതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ പന്ത്രണ്ട് സ്റ്റിച്ചുണ്ട്. താടിയുടെ താഴ്ഭാഗത്തായിട്ടും കുത്തേറ്റിട്ടുണ്ട്. അരുൺ ബാബുവിനെ പോലീസ് സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എച്ച് മൗണ്ട് ഭാഗത്ത് വെച്ചായിരുന്നു സംഭവം. പ്രതിയെ കണ്ട് പൊലീസ് വാഹനത്തിൽ നിന്നിറങ്ങി പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു 65 വയസുള്ള വീട്ടമ്മ. രാത്രി വീട്ടിൽ എത്തിയ പ്രതി വീടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കസേരയിൽ കെട്ടിയിട്ടു. പിന്നാലെ വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന മൂന്ന് പവൻ വരുന്ന മാല പൊട്ടിച്ച് എടുത്തു. ഇതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്‌ടിച്ചു. മോഷണ വിവരം പുറത്ത് പറഞ്ഞാൽ വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപെട്ടത്.
മൂന്നു മണിക്കൂറോളം പ്രതി വീട്ടിൽ തങ്ങിയ ശേഷമാണ് രക്ഷപ്പെട്ടത്. പിറ്റേന്ന് രാവിലെ കെട്ട് സ്വയം അഴിച്ചാണ് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.