
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സമൂഹത്തിന്റെ പൂര്‍ണ പിന്തുണ വേണം. ഓരോ കുടുംബങ്ങളേയും മയക്കുമരുന്ന് നശിപ്പിക്കുകയാണ്. ലഹരി വ്യാപനത്തിൻറെ വര്‍ധന ആത്മഹത്യകള്‍ വര്‍ധിച്ചു. സിന്തറ്റിക് ലഹരിയുടെ വര്‍ധന കൂടുതല്‍ ഗൗരവം ഉള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം തടയാന്‍ ഇന്നും വകുപ്പ് തല യോഗം ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ചെയ്യുന്നത് ഇന്നത്തെ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ലഹരിക്കെതിരെ വിപുലമായ കര്‍മപദ്ധതികള്‍ ഉണ്ടാകും. ഓപ്പറേഷന്‍ ഡി ഹണ്ട് കൂടാതെ ഡ്രഗ് ഇന്റലിജന്‍സ് ഉണ്ടാകും. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരിക്കും ടീമെന്നും മുഖ്യമന്ത്രി പറഞ്ഞു.