ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിയ സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്



കൊച്ചി: നായകളെപ്പോലെ കഴുത്തിൽಬ್" നൽകി. സംഭവത്തിൽ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴിൽ മന്ത്രി പ്രതികരിച്ചു. സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരൻ മറ്റൊരു സാഹചര്യത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കൾ. എന്നാൽ സമ്മർദം കൊണ്ടാണ് യുവാക്കളുടെ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുൻ ജീവനക്കാരൻ മനാഫ്   പ്രതികരിച്ചു.
 കേരളത്തെ നടുക്കിയ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. എന്നാൽ ദൃശ്യങ്ങളിൽ നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴിൽ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെൽട്രോ എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരൻ മനാഫ് മറ്റൊരു സാഹചര്യത്തിൽ എടുത്ത ദൃശ്യങ്ങൾ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെൻ്റ് പരിപാടി എന്ന പേരിൽ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോൾ പുറത്തു വന്നത് സ്ഥാപനത്തെ തകർക്കാനെന്നും ഇരുവരും പറയുന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പരാതി പറയാനും തയ്യാറാകാതെ വന്നതോടെയാണ് തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന റിപ്പോർട്ട് ജില്ലാ ലേബർ ഓഫീസർ ലേബർ കൈമാറി. അനുമതിയില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ നടപടി വേണമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ ആവശ്യം. എന്നാൽ സ്ഥാപനത്തിൻ്റെ ഉടമയായ ഉബൈൽ യുവാക്കളെ സമ്മർദത്തിലാക്കി മൊഴി മാറ്റുന്നു എന്നാണ് മുൻ ജീവനക്കാരൻ മനാഫിൻ്റെ മറുപടി. തൊഴിൽ പീഡനത്തിൻ്റെ കൂടുതൽ തെളിവുകൾ. തൊഴിൽ പീഡന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ഡയറക്‌ട് മാർക്‌റ്റിംഗ് സ്ഥാപനങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് തൊഴിൽ വകുപ്പ്.
أحدث أقدم